പുറത്തൂർ : പ്രതിസന്ധികാലത്തും തളരാതെ നാട്ടുകാർ ഒറ്റക്കെട്ടായി പ്രവർത്തിച്ചപ്പോൾ മംഗലം കരുണ പെയിൻ ആൻഡ് പാലിയേറ്റീവ് കെയറിന് സ്വന്തം കെട്ടിടമായി. ആസ്ഥാനമന്ദിരത്തിന്റെ ഉദ്ഘാടനം ചൊവ്വാഴ്‌ച വൈകീട്ട് നാലിന് ഇ.ടി.മുഹമ്മദ്ബഷീർ എം.പി.നിർവഹിക്കും. മഹാകവി വള്ളത്തോളിന്റെ ജന്മഗൃഹത്തിനടുത്തായാണ് ‘കരുണ’ ആധുനിക സൗകര്യങ്ങളോടുകൂടിയുള്ള ഇരുനിലക്കെട്ടിടം സ്ഥാപിച്ചത്.2013-ൽ രൂപവത്കരിച്ച ‘കരുണ’ മംഗലത്തെ വാടകക്കെട്ടിടത്തിലാണ് പ്രവർത്തിച്ചിരുന്നത്.
സ്വന്തമായി കെട്ടിടത്തിന്റെ പണി തുടങ്ങിയപ്പോഴേക്കും നാട് കോവിഡിന്റെ പിടിയിലായി.തുടർന്ന് നാട്ടുകാരും സ്വദേശത്തും വിദേശത്തുമുള്ള വിവിധ സംഘടനകളും വ്യക്തികളും ഒരേ മനസ്സോടെ പ്രവർത്തിച്ചതോടെ കെട്ടിടം നിർമാണം സമയബന്ധിതമായി പൂർത്തിയാക്കി. ആസ്ഥാനമന്ദിരത്തിന്റെ ഉദ്ഘാടനം ചൊവ്വാഴ്‌ച വൈകീട്ട് നാലിന് ഇ.ടി.മുഹമ്മദ്ബഷീർ എം.പി.നിർവഹിക്കും.
ഡിജിെറ്റെസേഷൻ ഉദ്ഘാടനം തിരൂർ ബ്ലോക്ക്പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.യു.സൈനുദ്ദീൻ നിർവഹിക്കും.ചടങ്ങിൽ മംഗലം പഞ്ചായത്ത് പ്രസിഡന്റ് സി.പി.കുഞ്ഞുട്ടി അധ്യക്ഷതവഹിക്കുമെന്ന് കരുണ പ്രസിഡന്റ് ടി.ആബിദ്, സെക്രട്ടറി വി.എം.അബ്ദുൽമജീദ്, ട്രഷറർ പി.വി.നിസ്‌താർ എന്നിവർ പറഞ്ഞു.