തിരൂര്‍: തിരൂര്‍ റെയില്‍വേ സ്റ്റേഷന് സമീപം യാത്രക്കാര്‍ക്ക് വിശ്രമിക്കാനും പ്രാഥമിക കാര്യങ്ങള്‍ക്കും വേണ്ടി തിരൂര്‍ മുനിസിപ്പാലിറ്റി കോടികള്‍ ചിലവഴിച്ചു നിര്‍മ്മിക്കുന്ന വിശ്രമ കേന്ദ്രത്തിന്റെ നിര്‍മ്മാണം മുക്കാല്‍ ഭാഗവും പൂര്‍ത്തിയായി കഴിഞ്ഞിട്ടും സെപ്റ്റിക് ടാങ്ക് നിര്‍മാണം ആരംഭിച്ചിട്ട് മാസങ്ങളായി. ആദ്യം സെപ്റ്റിക് ടാങ്കിന് വേണ്ടി കുഴിയെടുത്ത് നിലം കോണ്‍ഗ്രീറ്റ് ചെയ്തു കഴിഞ്ഞപ്പോഴാണ് സ്റ്റേ ഓര്‍ഡര്‍ വരുന്നത്. ഒരു സ്വകാര്യ വ്യക്തിയുടെ സ്ഥലത്താണ് മുനിസിപ്പാലിറ്റി ടാങ്ക് നിര്‍മ്മിച്ചത് എന്ന് കാണിച്ച്‌ സ്ഥല ഉടമ സ്റ്റേ ഓര്‍ഡര്‍ വാങ്ങുകയായിരുന്നു .

തുടര്‍ന്ന് അതിനോട് ചേര്‍ന്ന് തന്നെ മറ്റൊരു കുഴി എടുത്തെങ്കിലും തുടര്‍ച്ചയായി പെയ്ത മഴയില്‍ നിര്‍മ്മാണം നടക്കുന്ന കെട്ടിടത്തിന്റെ മണ്ണ് ഇടിഞ്ഞു കുഴിച്ച കുഴി മൂടുന്ന അവസ്ഥയണുള്ളത്. സ്വതന്ത്ര സമര സേനാനികളുടെ ഓര്‍മ്മക്കായി സ്ഥാപിച്ച ഫ്രീഡം ലൈറ്റ് സ്ഥിതി ചെയ്യുന്നതിനോട് ചേര്‍ന്ന് സെപ്റ്റിക് ടാങ്ക് നിര്‍മാണവുമായി ബന്ധപ്പെട്ട് വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ മുനിസിപ്പാലിറ്റി അധികൃതര്‍ക്ക് നിവേദനം സമര്‍പ്പിച്ചിരുന്നു. ഇതിനിടയിലാണ് സെപ്റ്റിക് ടാങ്കിന് ഇങ്ങനെ ഒരവസ്ഥ.


Previous Post Next Post

Whatsapp news grup