തിരൂർ: കല്‍പകഞ്ചേരിയില്‍ 68കാരനെ ഹണിട്രാപ്പില്‍പെടുത്തി 23ലക്ഷം തട്ടിയ വ്‌ലോഗര്‍ ദമ്ബതികള്‍ക്കെതിരെ വേറേയും കേസുകള്‍. ആലുവയിലെ സ്വകാര്യ ആശുപത്രിയുടെ ആംബുലന്‍സും ജനറേറ്ററും തീവെച്ച്‌ നശിപ്പിച്ചകേസില്‍ റാഷിദ(30)യുടെ ഭര്‍ത്താവ് നിഷാദ് (36)പ്രതി. ഇതിന് പുറമെ റിഷാദിന്റെ പേരില്‍ വേറേയും അടിപിടി കേസുകള്‍.


യു ട്യൂബ് വ്‌ലോഗര്‍മാരായ റാഷിദയും നിഷാദും ചേര്‍ന്നാണ് ഹണിട്രാപ്പ് നടത്തി പണം തട്ടിയത്. ആലുവയിലെ സ്വകാര്യ ആശുപത്രിയുടെ ആംബുലന്‍സും ജനറേറ്ററും തീവെച്ച്‌ നശിപ്പിച്ച കേസിലേയും പ്രതിയാണ് അറസ്റ്റിലായ നിഷാദ്. ആ കേസുമായി ബന്ധപ്പെട്ട് ഓഗസ്റ്റ് 12ന് ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയിരുന്നു. ആക്രമണത്തില്‍ 25 ലക്ഷം രൂപയുടെ നാശനഷ്ടമാണ് ഉണ്ടായത്. ഇത് കൂടാതെ മറ്റ് ചില അടിപിടി കേസുകളിലും നിഷാദ് പ്രതിയാണെന്നു പൊലീസ് പറഞ്ഞു.


പ്രതികള്‍ക്കെതിരെ കൂടുതല്‍ അന്വേഷണം നടന്നുവരികയാണ്. ഇതിനിടയിലാണ് തിരൂര്‍ സബ്ജയിലില്‍ റിമാന്‍ഡില്‍ കഴിയുന്ന നിഷാദിനെ ഇന്നു കുതിരവട്ടം മാനസികാരോഗ്യകേന്ദ്രത്തിലേക്കു മാറ്റിയത്. പ്രതി ജയിലില്‍ വലിയ രീതിയില്‍ ബഹളംവെക്കുകയും പ്രശ്നങ്ങള്‍ സൃഷ്ടിക്കുകയും ചെയ്തതോടെയാണ് മാനസികനില തകരാറിലായതാണോയെന്ന് സംശയിച്ച്‌ സബ്ജയില്‍ അധികൃതര്‍ മാനസികാരോഗ്യകേന്ദ്രത്തിലേക്കുകൊണ്ടുപോയത്.


റാഷിദക്കു ആറുമാസം പ്രായമുള്ള ഇരട്ടക്കുഞ്ഞുങ്ങളുണ്ടെന്ന് ചൂണ്ടിക്കാട്ടിയതിനാല്‍ കോടതി ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു. സമാനമായാണ് ഭര്‍ത്താവും ജയിലില്‍നിന്നും രക്ഷനേടാന്‍ ശ്രമിക്കുന്നതെന്ന സംശയവും പൊലീസിനുണ്ട്. എന്നാല്‍ സബ്ജയിലില്‍ ബഹളംവെച്ചതിനാല്‍തന്നെ ഇതിന്റെ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് വേണമെന്നതിനാലാണ് സബ്ജയില്‍ അവധികൃതര്‍ പ്രതിയെ കുതിരവട്ടത്തേക്കുകൊണ്ടുപോയത്. ഇതുസംബന്ധിച്ചു മുമ്ബു നടത്തിയ മെഡിക്കല്‍ പരിശോധനാ റിപ്പോര്‍ട്ടുകളുണ്ടോയെന്നും പൊലീസ് പരിശോധിക്കുന്നുണ്ട്.


മലപ്പുറം കല്‍പകഞ്ചേരിയിലെ അറുപത്തിയെട്ടുകാരനായ മുന്‍ ജനപ്രതിനിധിയെ ഹണി ട്രാപ്പില്‍ കുടുക്കി ലക്ഷങ്ങള്‍ കൈക്കലാക്കിയ വ്ളോഗറും ഭര്‍ത്താവും പണം ആവശ്യപ്പെട്ടത് ഹോട്ടല്‍ ബിസിനസ്സ് തുടങ്ങാനാണെന്നും പറഞ്ഞായിരുന്നു. എന്നാല്‍ 23ലക്ഷം രൂപ തട്ടിയെടുത്ത പ്രതികള്‍ പിന്നീട് നയിച്ചത് ആഡംബര ജീവിതമായിരുന്നു. പുത്തന്‍കാറും വാങ്ങി യാത്രകള്‍പോയി വീഡിയോകള്‍ ചെയ്തതും 68കാരന്‍ നല്‍കി പണംകൊണ്ടാണെന്നാണ് പൊലീസ് സംശയിക്കുന്നത്. ഇതുസംബന്ധിച്ചു ഇവരുടെ ബാങ്ക് അക്കൗണ്ടുകള്‍ പരിശോധിച്ചുവരികയാണെന്നു അന്വേഷണോദ്യോഗസ്ഥനായ കല്‍പകഞ്ചേരി എസ്‌ഐ പറഞ്ഞു. പല തവണകളായി യുവതിയും ഭര്‍ത്താവും ചേര്‍ന്ന് 23 ലക്ഷം രൂപയാണ് കൈക്കലാക്കിയത്. മലായ് മല്ലു എന്ന യു ട്യൂബ് ചാനലിലൂടെ വീഡിയോകള്‍ ചെയ്യുന്നവരാണ് പ്രതികള്‍.


മലയ് മല്ലൂസ് എന്നാണ് റാഷിദയുടെ വ്‌ലോഗിന്റെ പേര്. 68കാരനെ ഹണിട്രാപ്പില്‍പെടുത്തി പണം തട്ടിയതു ഇവര്‍ താമസിച്ചിരുന്ന ആലുവയിലെ ഫ്ലാറ്റില്‍ എത്തിച്ചുതന്നെയായിരുന്നു. ഇവിടെയായിരുന്ന ദമ്ബതികളുടെ താമസം. പിന്നീട് അറസ്റ്റിലാവുന്നതിന്റെ ഒരാഴ്‌ച്ചമുമ്ബാണ് ആലുവയിലെ ഫ്‌ളാറ്റ് ഒഴിവാക്കി തൃശൂരില്‍ വാടക വീട് എടുത്തത്. എണ്ണായിരം രൂപയാണ് തൃശൂരില്‍ ഇവര്‍ താമസിക്കുന്ന വീടിന്റെ വാടക. പേരിന് വ്‌ലോഗുണ്ടെങ്കിലും ഇതില്‍നിന്നും കാര്യമായ വരുമാനമൊന്നും ഇല്ലെന്നും ഏതെങ്കിലും വിധത്തില്‍ പണം സമ്ബാദിച്ച്‌ നല്ല രീതിയില്‍ ജീവിക്കണമെന്ന് ദമ്ബതികള്‍ തീരുമാനിച്ചിരുന്നതെന്നുമാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.


ഇതിനാണ് 68കാരനെതന്നെ കരുവാക്കിയത്. സാമ്ബത്തികമായി ഉന്നതയിലുള്ള ഇദ്ദേഹത്തെ അങ്ങോട്ടുചെന്ന് പ്രലോഭിപ്പിച്ചാണ് റാഷിദ വശത്താക്കിയത്. തങ്ങള്‍ക്ക് ജീവിക്കാന്‍ പ്രയാസകരമായ അവസ്ഥയാണെന്നും ഭര്‍ത്താവ് ഹാട്ടല്‍ ബിസിനസ്സ് ആരംഭിക്കാനാണെന്നും പറഞ്ഞാണ് പണം തട്ടിയെടുത്തത്. ആദ്യം കഴിയുന്ന രീതിയില്‍ ഇയാള്‍ സഹായം നല്‍കിയെങ്കിലും പിന്നീടാണിത് ചതിയാണെന്നും എത്ര നല്‍കിയാലും അവസാനിക്കാത്ത ചതിക്കുഴിയിലാണ് താന്‍ എത്തിയതെന്നും 68കാരനും മനസ്സിലായത്. ഒരു വര്‍ഷത്തോളമാണ് തവണകളായി 23ലക്ഷം രൂപ തട്ടിയെടുത്തത്. പിന്നീട് ആലുവയിലെ ഫ്‌ളാറ്റില്‍ വെച്ച്‌ തന്നോടൊപ്പം പകര്‍ത്തിയ ദൃശ്യങ്ങള്‍ കാണിച്ചു ഭീഷണിപ്പെടുത്തിത്തുടങ്ങി. 

Previous Post Next Post

Whatsapp news grup