പൊന്നാനി: തവനൂർ അതളൂർ സ്വദേശി പാലക്കൽ നജീബ് (28), നരിപ്പറമ്പ് കോലോത്തും പറമ്പിൽ സുബൈർ (34), അതളൂർ പാലക്കൽ സമീർ (31), പൊന്നാനി കുറ്റിക്കാട് പുളിക്കത്തയിൽ ജംഷാദ് (27) എന്നിവരെയാണ് പൊന്നാനി സി.ഐ വിനോദ് വലിയാറ്റൂർ അറസ്റ്റ് ചെയ്തത്.
ഒരു ലോറിയും, മൂന്ന് കാറുകളും പൊലീസ് പിടിച്ചെടുത്തു
അറസ്റ്റിലായ പാലക്കൽ നജീബിനെ പിടിയിലായ ജംഷാദും, സമീറും ചേർന്ന് തട്ടികൊണ്ട് പോവുകയായിരുന്നു. ജംഷാദിൻ്റെ ലോറി ദിവസങ്ങൾക്ക് മുമ്പ് കാണാതായിരുന്നു.ഇത് തൃശൂർ ജില്ലയിലെ വടക്കാഞ്ചേരിയിൽ വെച്ച് കണ്ടെത്തിയിരുന്നു. ലോറി തട്ടിയെടുത്തതും, മണൽ കടത്തിൻ്റെ വിവരം പൊലീസിന് കൈമാറുന്നതും നജീബാണെന്ന് പറഞ്ഞാണ് ജംഷാദും സംഘവും, നജീബിനെ തട്ടികൊണ്ട് പോകാൻ തീരുമാനിച്ചത്.
കഴിഞ്ഞ ദിവസം പൊന്നാനി ചമ്രവട്ടം ജങ്ഷനിൽ വെച്ച് തട്ടികൊണ്ട് പോവുകയുമായിരുന്നു. മണൽ കടത്തിൻ്റെ പ്രധാന കണ്ണികളാണ് പിടിയിലായതെന്ന് പൊലീസ് പറഞ്ഞു. ജില്ലാ പൊലീസ് മേധാവിയുടെ നിർദ്ദേശ പ്രകാരമാണ് നാല് പേരും അറസ്റ്റിലായത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻ്റ് ചെയ്തു