തിരൂരങ്ങാടി: ചെമ്മാട് ടൗണില്‍ സ്ഥിരമായി  ഗതാഗത കുരുക്ക് രൂപപ്പെടുന്നത് വാഹന യാത്രികര്‍ക്കും കാല്‍നടയാത്രക്കാർക്കും മറ്റും നിത്യദുരിതമാകുന്നു. നാലു വാഹനങ്ങള്‍ ഒരുമിച്ചെത്തിൽ ഗതാഗത കുരുക്ക് രൂപപ്പെടുകയാണ്. കോഴിക്കോട്, കൊടിഞ്ഞി,ബ്ലോക്ക് റോഡ് ജങ്ഷനുകളിൽ ഗതാഗത കുരുക്ക് ഇപ്പോൾ നിത്യസംഭവമാണ്. ഇന്നെലെ (വ്യാഴാഴ്ച ) ഉച്ചമുതൽ ചെമ്മാട് കുരുങ്ങിയും അഴിഞ്ഞും തുടങ്ങിയ ഗതാഗത കുരുക്ക് രാത്രിയോടെയാണ് സാധാരണനിലയിലായത്.

 നാടുകാണി -പരപ്പനങ്ങാടി പാത നവീകരണത്തിന്റെ ഭാഗമായി റോഡ് കടന്നു പോകുന്ന ഇരുവശങ്ങളിലും പരമാവധി വീതിയിൽ റീ ടാറിങ് നടത്തിയെങ്കിലും അതിന്റെ പ്രയോജനവും ഇതുവരെ റോഡിലൂടെ പോകുന്ന വാഹനങ്ങൾക്കോ റോഡരികിലൂടെ സഞ്ചരിക്കുന്ന കാൽനട യാത്രക്കാർക്കോ ഉപകാരപ്രദമായിട്ടില്ല. പതിറ്റാണ്ടുകളായി തുടരുന്ന ഗതാഗത കുരുക്കിന് മാറി മാറി വരുന്ന സംസ്ഥാന,പ്രാദേശിക സർക്കാരുകൾ ചിലപൊടികൈകൾ സ്വീകരിക്കും എന്നല്ലാതെ ശാശ്വത  പരിഹാരത്തിന് ഉതകുന്ന മാർഗങ്ങൾ സ്വീകരിക്കാൻ സാധിച്ചിട്ടില്ല. വാഹനപ്പെരുപ്പം നാള്‍ക്കുനാള്‍ കൂടി വരികയാണ് ഗതാഗത കുരുക്കും നിത്യസഭവമാകുകയാണ്. അനധികൃത പാർക്കിങ്ങും തെരുവുകച്ചവടവും മൂലം കാൽനട യാത്രക്കാർക്ക് നടപ്പാതയിലേക്കോ,കടത്തിണ്ണകളിലേക്കോ കയറി നിൽക്കാൻ പോലും കഴിയാതെ അവസ്ഥയാണിപ്പോൾ നിലവിലുള്ളത് ആംബുലൻസ് പോലും രണ്ടു തവണ 15 മിനിറ്റിലധികം ബ്ലോക്കിൽ കിടക്കേണ്ടിവന്ന അവസ്ഥയാണ് 10,000ത്തിലേറെ വിദ്യാർഥികൾ ദിവസവും പോയി വരുന്നതും ധാരാളം സർക്കാർ സ്ഥാപനങ്ങൾ സ്ഥിതിചെയ്യുകയും ചെയ്യുന്ന ചെമ്മാട് നഗരത്തിലേക്ക് പോകാൻ പറ്റാത്ത രീതിയിൽ ഗതാഗതസ്തംഭനം വളരെയധികം കൂടുതലാണ്. 

പ്രധാനപ്പെട്ട ഓഫീസുകളായ താലൂക്ക് ഓഫീസ്, മുൻസിപ്പാലിറ്റി , ട്രഷറി , ബാങ്കുകൾ , ഗവൺമെൻറ് ആശുപത്രി , പോലീസ് സ്റ്റേഷൻ , തുടങ്ങിയ ഒട്ടനവധി സ്ഥാപനങ്ങൾ എന്നിവ ഇവിടെ പ്രവർത്തിക്കുന്നു ചെമ്മാട് നഗരത്തിലെ ഗതാഗത കുരുക്ക് കാരണം ബന്ധപ്പെടാൻ കഴിയാത്ത അവസ്ഥയാണ് ജനങ്ങൾക്കും സ്കൂൾകുട്ടികൾക്കും ഇപ്പോൾ സംജാതമായിരിക്കുന്നത് ഇതിനെതിരെ മോട്ടോർ ആക്സിഡൻറ് പ്രിവൻഷൻ സൊസൈറ്റി ( മാപ്സ്)   നിരവധിപരാതികളാണ് ജില്ലാ കളക്ടർക്കും , മലപ്പുറം ജില്ലാ ഡെവലപ്മെൻറ് ഓഫീസർ, മലപ്പുറം ആർടിഒ,തിരൂരങ്ങാടി തഹസിൽദാർ തിരൂരങ്ങാടി ആർടിഒ എന്നിവർക്കെല്ലാം നൽകിയിട്ടുള്ളതെന്ന് മാപ്സ് മലപ്പുറം ജില്ലാ സെക്രട്ടറി അബ്ദുൽ റഹീം  പൂക്കത്ത്  അഷ്റഫ് തച്ചറ പടിക്കൽ എന്നിവർ തിരൂർ ന്യൂസിനോട് പറഞ്ഞു
Previous Post Next Post

Whatsapp news grup