മലപ്പുറം: തൃക്കാക്കര ഉപതെരഞ്ഞെടുപ്പിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി ജോ ജോസഫിന്റെ പേരില്‍ വ്യാജ അശ്ലീല വീഡിയോ പ്രചരിപ്പിച്ചതിന് അറസ്റ്റിലായ അബ്ദുല്‍ ലത്തീഫ് നേരത്ത് കോണ്‍ഗ്രസുകാരനായിരുന്നു എന്നും ഇപ്പോള്‍ സജീവ ലീഗ് പ്രവര്‍ത്തകനാണെന്നും സി.പി.എം മലപ്പുറം ജില്ലാ സെക്രട്ടറി ഇ.എന്‍ മോഹന്‍ദാസ്.
ഇയാൾ യു.ഡി.എഫിനു വേണ്ടി സൈബര്‍ പോരാട്ടം നടത്തുന്നയാളാണ്. എന്ത് വൃത്തികേടും ചെയ്യാന്‍ മടിയില്ലാത്തയാള്‍. നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണെന്നും ഇയാളെ നേരിട്ടറിയാമെന്നും മോഹന്‍ദാസ് പറഞ്ഞു. പൂര്‍വ ചരിത്രം വ്യകതിഹത്യകള്‍ നിറഞ്ഞത്. നീലച്ചിത്രം നിര്‍മിച്ചതില്‍ കേസുണ്ട്. ജയില്‍വാസം അനുഭവിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം അറസ്റ്റിലായ വ്യക്തി ലീഗ് പ്രവര്‍ത്തകന്‍ അല്ലെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. പി.എം.എ സലാം പറഞ്ഞു.