തിരുവനന്തപുരം : നിരത്തിലെ ഗതാഗ തനിയമലംഘനങ്ങൾ പിടികൂടാൻ മോ ട്ടോർവാഹന വകുപ്പ് സ്ഥാപിച്ച ക്യാമറ കൾ എന്നും ഒരേ സ്ഥലത്തുണ്ടാകില്ല. സ്ഥലം മാറ്റാൻ കഴിയുന്ന വിധത്തിലാണ് ക്യാമറകൾ ഘടിപ്പിച്ചിട്ടുള്ളത്. കേബിളു കൾക്കു പകരം മൊബൈൽ ഇൻറർനെ റ്റിലൂടെയാണ് ക്യാമറകൾ കൺട്രോൾ റൂ മിലേക്ക് ബന്ധിപ്പിച്ചിട്ടുള്ളത്. സൗരോർജ ത്തിലാണ് പ്രവർത്തനം.

പെട്ടെന്ന് മാറ്റിസ്ഥാപിക്കാൻ കഴിയു ന്ന തൂണുകളാണ് ക്യാമറകൾക്ക് ഒരുക്കി യിട്ടുള്ളത്. ഗതാഗത ക്രമീകരണങ്ങൾക്ക നുസരിച്ച് ക്യാമറകൾ മാറ്റാനാകും. ഇവ കൺട്രോൾ റൂമുകളുമായി ബന്ധിപ്പിക്കു ന്ന ജോലികളാണ് ഇപ്പോൾ നടക്കുന്നത്. ഇത് പൂർത്തീകരിച്ചാൽ സ്ഥാനം മാറ്റാൻ ബുദ്ധിമുട്ടില്ല. ഈ മാസം അവസാനത്തോ ടെ പ്രവർത്തിച്ചുതുടങ്ങും. ക്യാമറകളുടെ സ്ഥാനം മനസ്സിലാക്കി പിഴയിൽനിന്നു രക്ഷപ്പെടുക എളുപ്പമാകില്ല. അപകടമേ ഖലകൾ (ബ്ലാക്ക് സ്പോട്ടുകൾ മാറുന്നത് നുസരിച്ച് ക്യാമറകൾ പുനർവിന്യസിക്കാം.

നമ്പർ ബോർഡ് സ്ലാൻ ചെയ്ത് വാഹൻ വെബ്സൈറ്റിലെ വിവരങ്ങളുമായി ഒത്തു നോക്കാനുള്ള സംവിധാനവുമുണ്ട്. രേഖ കൾ കൃത്യമല്ലെങ്കിൽ അക്കാര്യം ക്യാമറത ന്നെ കണ്ടെത്തും. ഇൻഷുറൻസ്, പെർമിറ്റ്, ഫിറ്റ്നസ്, രജിസ്ട്രേഷൻ എന്നിവയില്ലാത്ത വാഹനങ്ങൾ നിരത്തിലിറങ്ങിയാൽ പിടി ക്കപ്പെടും. ആംബുലൻസുകൾക്കുപുറമെ, അടിയന്തര സാഹചര്യങ്ങളിൽ പോലീസ്, അഗ്നിശമനസേനാ വാഹനങ്ങൾക്ക് വേഗ നിയന്ത്രണത്തിൽ ഇളവുണ്ട്. വി.വി.ഐ. പി.കളുടെ വാഹനങ്ങൾക്കും സുരക്ഷാകാ രണങ്ങളാൽ ഇളവ് നൽകുന്നുണ്ട്. ക്യാമറ നിർമിതബുദ്ധിയിൽ പ്രവർത്തിക്കുന്ന കൾക്കായി 235 കോടി രൂപയാണ് മോട്ടോർ 725 ക്യാമറകളാണ് സ്ഥാപിച്ചിട്ടുള്ളത്. 200മീറ്റർ ദൂരെനിന്നുള്ള നിയമലംഘനങ്ങൾ സ്വയം കണ്ടെത്തി പിഴ ചുമത്താൻ ത്രീഡി ഡോപ്ലർ കേമറ കൾക്ക് കഴിയും.അഞ്ചു വർഷത്തേക്ക് 20 തവണകളായാണ് കെൽട്രോണിനു തുക കൈമാറുക.

സീറ്റ് ബെൽറ്റ്, ഹെൽ മെറ്റ് എന്നിവ ഉപയോഗിക്കാതിരി ക്കുക, ഇരുചക്ര വാഹനങ്ങളിൽ രണ്ടില ധികം പേർ യാത്രചെയ്യുക, ഡ്രൈവിങ്ങിനി ടെയുള്ള മൊബൈൽ ഫോൺ ഉപയോഗം എന്നിവ ക്യാമറകൾ സ്വയം കണ്ടെത്തും. അമിതവേഗം, സിഗ്നൽ ലൈറ്റ് ലംഘനം എന്നിവ പിടികൂടാൻ വേറെ ക്യാമറകളുണ്ട്

Previous Post Next Post

Whatsapp news grup